ആശ്ചര്യമേയിതു ആരാല്‍ വര്‍ണ്ണിച്ചിടാം
കൃപയെ- കൃപയെ- കൃപയെ- കൃപയെ
ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ്
1. ചന്തം ചിന്തും തിരുമേനിയെൻ പേർക്കായ്
സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ ഏഴയെ ഓര്‍ത്തു
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും
2. ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ
ചാരത്തണച്ചിടുവാനേറ്റു കഷ്ടം
കാരുണ്യ നായകൻ? കാല്‍വറി ക്രൂശില്‍
കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ-
3. ഉറ്റവര്‍ വിട്ടീടവെ പ്രാണനാഥന്‍
ദുഷ്ടന്മാർ കുത്തിടവെ തന്‍ വിലാവില്‍
ഉറ്റ സഖിപോലും ഏറ്റുകൊള്‍വാനായ്
ഇഷ്ടമില്ലാതായല്ലൊ അത്ഭുതം! അത്ഭുതം!
4. കാല്‍കരങ്ങള്‍ ഇരുമ്പാണികളാലെ
ചേര്‍ത്തടിച്ചു പരനെ മരക്കുരിശില്‍
തൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപന്‍
ഹാ! എനിക്കായ് മരിച്ചു മരിച്ചു മരിച്ചു-
5. എന്തു ഞാനേകിടും നിന്നുടെ പേര്‍ക്കായ്
ചിന്തിക്കുകില്‍ വെറും ഏഴ ഞാനല്ലോ
ഒന്നുമെനിക്കിനി വേണ്ട ഇപ്പാരില്‍
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും