എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണ് എന്നിൽ കണ്ടത്
ചേറ്റിൽ കിടന്നതാമെന്നെ ആ പൊൻകരം നീട്ടി പിടിച്ചു(2)
ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യത എന്നിൽ കണ്ടുവോ
ഇത്രമേൽ മാനിച്ചിടുവാൻ യോഗ്യത എന്നിൽ കണ്ടുവോ
തൂയ്യരേ.. തൂയ്യാ ആവിയേ...(2)
വറ്റാത്ത ഉറവയേ തേനിലും മധുരമേ(2)
(എന്നെ അൻപോടു…)
എന്നിൽ നൽ ദാനം ഏകിടാൻ
എന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ(2)
തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം
ഇരുന്നരുളി പിന്നെ നിറവേകിയതും(2)
യേശുവേ..
എന്നെ നിത്യമായ് സ്നേഹിച്ചു ആ തേജസ്സാൽ മുറ്റും നിറച്ചു
തണ്ടിന്മേൽ ശോഭിച്ചീടുന്ന കത്തുന്ന വിളക്കായും(2)
ഇരുളിൽ നൽ വെളിച്ചം പോലെ മാറ്റുന്ന തേജോമയനെ
നീതിയിൻ തേജസ്സാലെന്നെ അധികമായ് നില നിർത്തീടും(2)
തൂയ്യരേ..."
Click a stanza to preview here.