ബെത്ലഹേമിൽ ഹിമം ഒഴുകും നഗരമതിൽ
പൂർണ്ണശോഭയോടെ ദൈവദൂതർ വന്നിറങ്ങി
മാലാഖമാർ വന്നു പുൽക്കൂട് കണ്ടു
മഹത്വം പാടി സ്തുതികൾ ഉയർത്തി
അത്യുന്നതങ്ങളിൽ മാമഹത്വം
ഭൂവിൽ സമധാനം സംപ്രീതി ഉള്ളവർക്ക്
ജനനം തിരു ജനനം ഭൂമിക്ക്
സൗഭാഗ്യ സുന്ദര സുദിനം
പോയി ദൂരം ജൻമം നല്കാൻ മറിയവും യൗസ്സേപ്പും
മുട്ടിവിളിച്ചു വാതിലുകൾ കിട്ടിയതോ പുൽക്കൂട് മാത്രം
പുതുക്കി ഒരുക്കിയതിനെ
മാനവ രക്ഷകന് പിറന്നിടുവാൻ
ദൂതൻറ്റെ വന്ദനം കേട്ട മറിയാം ഭയപ്പെടാതെ ജന്മം നൽകി
ജനനം തിരു ജനനം ഭൂമിക്ക്
സൗഭാഗ്യ സുന്ദര സുദിനം
ഉണ്ണിപിറന്നതാം പുൽക്കൂട് തേടി
മഞ്ഞു പൊതിഞ്ഞൊരു ശീതള രാവിൽ
നാഥനെ കാണ്മാൻ എത്തിയതോ
ആട്ടിടയന്മാർ
പൊന്നു മീറ കുന്തിരിക്കം കാഴ്ചകൾ
അർപ്പിച്ചു ശാസ്ത്രികൾ മൂവരും
മാലാഖമാരുടെ സങ്കീർത്തനം വാനിൽ
മുഴങ്ങി നിന്നു ആ സുന്ദരരാവിൽ
ജനനം തിരു ജനനം ഭൂമിക്ക്
സൗഭാഗ്യ സുന്ദര സുദിനം