ഭയപ്പെടാതെ ഭാരങ്ങളാലെ
കലങ്ങാതെ തളരാതെ
ആഴങ്ങളെ നീ കടന്നീടുമ്പോൾ
അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾ
വഴിയിൽ വൈരികൾ പെരുകീടുമ്പോൾ
പൊഴിയും തൻ കൃപ മാറ്റമില്ലാതെ
തായിന്നുദരത്തിലുരുവാകും മുന്നേ
പേയിന്നുലകത്തിൽ നീ വരും മുന്നേ
അൻപൊടോമനപ്പേർ ചൊല്ലിനിന്നെ
സ്വന്തമായവനാദരിച്ചില്ലേ
കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ
വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ
വരട്ടെയെന്തും ചഞ്ചലം വേണ്ടാ
ഭവിക്കുമെല്ലാം തൻ ഹിതംപോലെ
ഒരിക്കലും കൈവെടിയുകയില്ലാ
നരക്കുവോളം താൻ ചുമന്നീടും
മരിച്ചു മൺ മറയും വരെ നിന്നെ
നടത്തിടും ജയത്തോടവനെന്നും
മണ്ണിൻ മായയിൽ നീ മയങ്ങാതെ
എന്നും ചാരുകതൻ തിരുമാർവ്വിൽ
കണ്ണിൻമണിപോൽ കാത്തിടും നിന്നെ
വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ