ദൈവകരുണയിൻ ധനമാഹാത്മ്യം
നാവാൽ വർണ്ണ്യമോ
1 ദൈവസുതൻ പശുശാലയിൽ നരനായ്
അവതരിച്ചതു വെറും കഥയോ
ഭൂവനമൊന്നാകെ ചമച്ചവനൊരു
ചെറുഭവനവും ലഭിച്ചതില്ലെന്നോ
2 പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ് തീർന്നു സ്വമനസ്സാ
നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ
3 അനുദിനമനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവന്നു
കനിവൊരു കണികയുമെന്നിയേ നൽകിയ
കഴുമരം ചുമപ്പതും കാണ്മീൻ
4 കുരിശു ചുമന്നവൻ ഗിരിമുകളേറി
വിരിച്ചു കൈകാൽകളെയതിന്മേൽ
ശരിക്കിരുമ്പാണികൾ തറപ്പതിന്നായതു
സ്മരിക്കുകിൽ വിസ്മനീയം