എൻ കാന്തൻ കാത്തിടും
എൻ പ്രിയൻ പോറ്റിടും
എൻ നാഥൻ നടത്തിടും അന്ത്യംവരെ
എൻ കാന്തൻ കാത്തിടും
എൻ പ്രിയൻ പോറ്റിടും
എൻ നാഥൻ നടത്തിടും അന്ത്യംവരെ
എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ
നടത്തീടുന്നു ദിനം തോറും
സന്തോഷവേളയിൽ സന്താപവേളയിൽ
എന്നെ കൈവിടാതെ അനന്യനായ്
പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ
പ്രതികൂലം അനവധി വന്നീടിലും
വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ
പ്രലോഭനം അനവധി വന്നീടിലും
എൻ കാന്തൻ കാത്തിടും
എൻ പ്രിയൻ പോറ്റിടും
എൻ നാഥൻ നടത്തിടും അന്ത്യം വരെ
മുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ്
പിന്നിൽ വൻ വൈരി പിൻഗമിച്ചാൽ
ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്
എരിയും തീച്ചുള്ള എതിരായ് എരിഞ്ഞാൽ
ശദ്രക്കിനെ പോലെ വീഴ്ത്തപ്പെട്ടാൽ
എന്നോടുകൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രിയൻ വിടുവിക്കും
ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ
ദാനിയേലേ പോലേ വീഴ്ത്തപ്പെട്ടാൽ
സിംഹത്തെ സൃഷ്ടിച്ച എൻ സ്നേഹനായകൻ
കണ്മണിപോലും എന്നെ കാത്തുകൊള്ളും
കെരീത്തു തോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിൻ വരവു നിന്നീടിലും
സാരെഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എൻ പ്രിയൻ എന്നെയും പോറ്റിക്കൊള്ളും
മണ്ണോടു മണ്ണായ് ഞാന്‍ അമര്‍ന്നു പോയാലും
എൻ കാന്തനേശു കൈവിടില്ല
എന്നെ ഉയിര്‍പ്പിക്കും വലിയ ശരീരത്തോടെ
കൈക്കൊള്ളും ഏഴ് മേഘത്വത്തില്‍