നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പനാരുമേ
നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും
കാൽവറി മലമുകളേറി നീ ഞങ്ങൾക്കായി
കാൽകരം ചേർന്ന് തൂങ്ങി മരിചുയിരേകിയ
അന്നന്നു ഞങ്ങൾകുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നും എന്നും കൂടെ ഉണ്ടെന്നുള്ള വാക്കു തന്നവൻ
ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോടെതിർക്കു ന്ന
മാത്രയിൽ ജയം തന്നു കാത്തു സുക്ഷിച്ചീടുന്ന
ജനകനുടെ വളമമർന്നു നീ ഞങ്ങൾകായി
ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിച്ചീ ടുന്ന
ലോകത്തിൽ ഞങ്ങൾകുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചീ ടിലും പൊന്നേശുവേ