കരുണയിൻ സാഗരമേ ശോകകൊടും വെയിലേറിടുമ്പോൾ
മേഘത്തിൻ തണലരുളി എന്നെ സാന്ത്വനമായ് നടത്താൻ
കൃപയരുൾക കൃപയരുൾക അളവെന്യേ പകർന്നീടുക
ഈ ഭൂവിലെൻ യാത്രയതിൽ ദൈവകൃപയരുൾക
രോഗങ്ങൾ പീഡകളും നിന്ദ പരിഹാസം ഏറിടുമ്പോൾ
അമിതബലം അരുളി എന്നെ സാന്ത്വനമായ് നടത്താൻ
കൂരിരുൾ താഴ്വരയിൽ എന്‍റെ പാദങ്ങൾ ഇടറിടാതെ
അഗ്നിത്തൂണിൻ പ്രഭയാൽ യാനം ചെയ്യുവാനീ മരുവിൽ
ഉറ്റവർ ബന്ധുക്കളും എല്ലാ സ്നേഹിതരും വെറുക്കിൽ
സ്നേഹത്തിൻ ആഴമതിൽ ഞാനും നിമഞ്ജനായ് തീർന്നിടുവാൻ
ലോകത്തെ മറന്നിടുവാൻ എല്ലാം ചേതമെന്നെണ്ണിടുവാൻ
ലോകത്തെ ജയിച്ചവനേ നിന്നിൽ അഭയം ഞാൻ തേടിടുന്നേ