സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു
അന്ത്യത്തോളം ചിറകടിയിൽ അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം;-
കണ്ണുനീരിൻ താഴ്വരയിൽ കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കും;-
കൊടുങ്കാറ്റും തിരമാലയും പടകിൽ വന്നാഞ്ഞടിക്കും
നേരമെന്‍റെ ചാരേയുണ്ട്നാഥനെന്നും വല്ലഭനായ്;-
വിണ്ണിലെന്‍റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നുവീട്ടിൽ ചെല്ലും ഞാനൊടുവിൽ;-