ശത്രുവിൻ കയ്യിൽ നിന്നും
എന്നെ കാത്തുപരിപാലിച്ച
രക്ഷക നിൻ സ്നേഹമൊർത്താൽ
എത്ര സ്തുതിച്ചാലും പോരാ
ഇത്രയും സ്നേഹിപ്പാനായ്
എന്തു ശ്രേഷ്ടത കണ്ടു എന്നിൽ
ശ്രേഷ്ടനാക്കി തീർത്ത നിൻ
ക്രൂശിൻ സ്നേഹത്തെ ഓർക്കുന്നു ഞാൻ
പാപത്തിൻ ചേറ്റിൽ നിന്നും
എന്നെ വീണ്ടെടുപ്പാനായ് സ്വന്തം
ജീവനെ തന്നവനെ
സ്തുതി സ്തോത്രവും അങ്ങേക്കെന്നും
ലോകത്തിൽ ഏകനായി
തീർന്ന നേരത്തു ചാരെ വന്നു
മാർവ്വിൽ ചേർത്ത എന്നേശുപരാ
ഇനി എന്നെന്നും നീ മതിയേ