യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനു മാസത്തിന്‍ കുളിരും രാവിൽ
രാപാർത്ഥിരുന്നു രചപാലകർ
ദേവനാദം കേട്ടു ആമോദരായ്
വർണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്ന്
തിങ്കൾകല പാടി ഗ്ലോറിയ
അന്ന് തിങ്കൾകല പാടി ഗ്ലോറിയ
താരകം തന്നെ നോക്കി ആട്ടിടയർ നടന്നു
തേജസ്സു മുന്നിൽ കണ്ടു അവർ
ബേത്ലഹേം തന്നിൽ വന്നു
രാജാധിരാജന്‍റെ പൊൻ തിരുമേനി
അവർ കാലിത്തൊഴുത്തിൽ കണ്ടു
മന്നവർ മൂവരും ദാവീദിൻ സുതനെ
കണ്ടു വണങ്ങിടുവാൻ
അവർ കാഴ്ചയുമായ് വന്നു
ദേവാദി ദേവന്‍റെ തിരുസന്നിധിയിൽ
അവർ കാഴ്ചകൾ വച്ചു വണങ്ങി